പിറക്കാന്‍ പോകുന്ന കുഞ്ഞ് ആണായാലും പെണ്ണായാലും ഇഷ്ടത്തില്‍ വിവേചനം കാണിക്കുന്നത് തെറ്റാണ്. രണ്ടും വേണ്ടെന്ന് വെക്കാന്‍ ചിലപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളാല്‍ നിര്‍ബന്ധിതരായെന്ന് വരാം. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: അല്ലാഹുവിനാണ് ആകാശങ്ങളുടേയും ഭൂമിയുടേയും രാജാധിപത്യം. അവന് ഉദ്ദേശിക്കുന്നത് അവന് സൃഷ്ടിക്കുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന് പെണ്മക്കളെ പ്രദാനം ചെയ്യുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന് ആണ്മക്കളേയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് ആണുങ്ങളെയും പെണ്ണുങ്ങളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന് ഉദ്ദേശിക്കുന്നവരെ അവന് വന്ധ്യരുമാക്കുന്നു. (ഖുര്‍ആന്‍ 42:49,50)
പുരുഷന്റെ ബീജത്തെ കൈകാര്യം ചെയ്യുന്നതും ഗര്‍ഭസ്ഥ ശിശു ഏതെന്നറിഞ്ഞ ശേഷം അതിനെ കൈകാര്യം ചെയ്യുന്നതും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ബീജം ശിശുവായി ജനിക്കുവാനും ജനിക്കാതിരിക്കുവാനുമുള്ള സാധ്യത ഒരുപോലെയാണ്. രണ്ടാമത്തേത് ഗര്‍ഭത്തില്‍ ജനിച്ച് കഴിഞ്ഞതാണ്. അത് ആണായാലും പെണ്ണായാലും സംതൃപ്തിയോടെ സ്വീകരിക്കുകയാണ് വേണ്ടത്.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony