പ്രവാചകന് (സ) യുടെ ഭാര്യമാര്‍ സത്യ വിശ്വാസികളുടെ മാതാക്കളാകുന്നു. (ഖുര്‍ആന്‍- അഹ്സാബ്-6) മുശ്രിക്കുകള്‍ വിശ്വസിക്കുന്നത് വരേക്കും നിങ്ങള്‍ അവരെ വിവാഹം കഴിക്കരുത്. അവര്‍ക്ക് നിങ്ങള്‍ വിവാഹം കഴിച്ച് കൊടുക്കുകയും ചെയ്യരുത്. (ഖുര്‍ആന്‍ 2:221). കാഫിറുകള്‍ ഈ വിലക്കില്‍ ഉള്‍പെട്ടവരാണ് എന്ന് ഖുര്‍ആനിലെ മുംതഹിന 10ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വേദക്കാരില്‍ നിന്നുള്ള ദുര്നടപ്പുകളിലൊന്നും അകപ്പെടാതെ ചാരിത്ര്യം സൂക്ഷിച്ച് പോരുന്ന സ്ത്രീകളെ മുസ്ലീംകള്‍ക്ക് വിവാഹം ചെയ്യാമെന്ന് സുറ- മാഇദ 6ാം വചനത്തില്‍ വ്യക്തമാക്കിയതാണ്.
ഒരുത്തന്റെ ഭാര്യയെ തനിക്ക് കല്ല്യാണം കഴിക്കണമെന്ന് ലക്ഷ്യമിട്ട് അയാളെ കൊന്നാല്‍ ആ പെണ്ണ് അയാള്‍ക്ക് വിവാഹത്തിന് ശാശ്വതമായി വിലക്കപ്പെട്ടവളായി തീരുന്നതാണ്. മുസ്ലിമായ പെണ്ണ് മുസ്ലിമല്ലാത്ത പുരുഷനെ വിവാഹം കഴിക്കാനേ പാടില്ല. അവന് അഹ്ല് കിതാബ് ആയാലും ശരി (ഫിക്ഹുസ്സുന്ന 2:427) വിവാഹം ചെയ്ത ഒരുവളെ അവന് സംയോഗം ചെയ്താലുമില്ലെങ്കിലും അവളുടെ മാതാവ് അയാള്‍ക്കെന്നും വിലക്കപ്പെട്ടവളാകുന്നു. എന്നാല്‍ ശാരീരിക ബന്ധം നടക്കുന്നതിന്റെ മുമ്പേ ത്വലാഖ് ചൊല്ലപെട്ടവളാണെങ്കില് അവളുടെ മകളെ അയാള്‍ക്ക് വിവാഹം ചെയ്യാവുന്നതാണ് (തുര്‍മുദി നികാഹ് 1117).
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony