ഇമാംമാലിക് (റ) പറഞ്ഞത് മതം കൊണ്ട് ഒത്തു വരിക എന്നല്ലാതെ മറ്റൊന്ന് കൊണ്ടും ഒത്തു വരേണ്ടതായിട്ടില്ല എന്നാണ്.
അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മാന്യന്‍ നിങ്ങളില്‍ ഏറ്റവും കൂടുതല്‍ സൂക്ഷിക്കുന്നവനാകുന്നു എന്ന ഖുര്‍ആന്‍ (49:13) വചനത്തെ പ്രമാണമാക്കിക്കൊണ്ട് പണ്ഡിതന്‍മാരില്‍ ഭൂരി ഭാഗവുംഅങ്ങിനെയാണ് പറയുന്നത്.
ഇബ്‌നു മസ്ഊദ് സഹോദരിയോട് പറയുകയുണ്ടായി. നീ ഒരു മുസ്ലിമിനെയല്ലാതെ വിവാഹം ചെയ്യരുത്. അവന്‍ ചുവന്ന റോമക്കാരനായാലും കറുത്ത ഹബ്ശീനിയക്കാരനായാലും ശരി. (മജ്മൂഅ മുഅല്ലഫാത്ത്, മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബ്, 4:459). ഹുദൈഫത്ത് (റ) ന്റെ സഹോദരന്‍ വലീദ്ബ്‌നു ഉത്ബതിന്റെ മകളെ ഒരു അന്‍സാരി സ്ത്രീയുടെ അടിമയായ സാലിമിന് വിവാഹം ചെയ്തു കൊടുത്തു (ബുഖാരി :5088) ജഹ്ശിന്റെ മകള്‍ സൈനബയെ സൈദിനു വേണ്ടി നബി(സ) വിവാഹാലോചന നടത്തുകയുണ്ടായി. (തഫ്‌സീറുല്‍ ഖുര്‍ത്തുബി: 14: 121.) തറവാട്, സമ്പത്ത്, തടി, ഉയരം, പ്രായം, നിറം, പ്രസിദ്ധി, ഉദ്യോഗം, നാട്, ഭാഷ ഇവയൊന്നും ഒത്തിരിക്കണമെന്ന് മതം നിര്‍ദേശിച്ചിട്ടില്ല.