വലിയ്യിനുള്ള അധികാരം ഏതവസരത്തിലും മറ്റൊരാളെ ഏല്‍പ്പിക്കാവുന്നതാണ്. മൈമൂന(റ) യെ വിവാഹം ചെയ്ത് കൊടുക്കാന്‍ നബി(സ) അബൂ റാഫിഇനേയും ഉമ്മു ഹബീബ (റ) യെ ‘വിവാഹം ചെയ്ത് കൊടുക്കാന്‍ അംറുബ്‌നു ഉമയ്യതിനെയും അധികാരപ്പെടുത്തുകയുണ്ടായല്ലോ – ഇന്നയാള്‍ക്ക് നീ അവളെ വിവാഹം ചെയ്ത് കൊടുക്കണം എന്നോ നിനക്ക് ഇഷ്ടപ്പെട്ടവന്ന് നീ അവളെ വിവാഹം ചെയ്ത് കൊടുക്കുക എന്നോ രണ്ടു നിലക്കും അധികാരമേല്‍പ്പിക്കുന്നത് അനുവദനീയമാണ്. (മജ്മൂഅ – അബ്ദില്‍ വഹാബ് 4 – 458). ‘എനിക്ക് വകാലത്ത് കിട്ടിയതനുസരിച്ച്’ എന്ന് വിവാഹ വേളയില്‍ വകീല്‍ (ഏല്‍പ്പിക്കപ്പെട്ടവന്‍) പറയേണ്ടതാണ്.
Check Also
വിവാഹത്തിനു മുൻപ് എനിക്ക് അവളോട് സംസാരിക്കാന്‍ പാടുണ്ടോ ?
ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍